
പ്രേത ആന! വർഷങ്ങൾക്ക് ശേഷം സെനഗലിലെ അപൂർവ ‘ഒറ്റയാൻ’ ക്യാമറയിൽ പതിഞ്ഞു
Play all audios:

സെനഗലിലെ പ്രശസ്തമായ നിയോകോലോ കോബ നാഷനൽ പാർക്ക് സവിശേഷമായ മൃഗസമ്പത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ഇവിടെയുള്ള ഒരു ജീവി സാധാരണഗതിയിൽ വെളിപ്പെടാറേയില്ലായിരുന്നു. ഒരു നിഗൂഢതയായി ഈ ജീവി നിലനിന്നു.
ഒരു ഒറ്റയാനാണ് ഈ ജീവി. എപ്പോഴും മറഞ്ഞിരിക്കുന്നതിനാൽ പ്രേത ആന എന്ന വിളിപ്പേരും ഈ ആഫ്രിക്കൻ ആനയ്ക്കു വന്നു. ഇപ്പോഴിതാ അനേകവർഷത്തിനു ശേഷം പാർക്കിലെ ക്യാമറക്കണ്ണിൽ ഈ ഒറ്റയാൻ പതിഞ്ഞിരിക്കുകയാണ്.
ഓസ്മാനെ എന്നാണ് ഈ കൊമ്പന്റെ പേര്. ആഫ്രിക്കൻ ആനകളിൽ തന്നെ ആഫ്രിക്കൻ ഫോറസ്റ്റ് എലിഫന്റ് വിഭാഗത്തിൽപെടുന്നതാണ് ഈ ജീവി. 70കളിൽ 450 ആഫ്രിക്കൻ ആനകളുണ്ടായിരുന്ന ഈ പാർക്കിൽ ഇന്ന് ഓസ്മാനെ ഉൾപ്പെടെ
അഞ്ചോ പത്തോ ആനകൾ മാത്രമാണു താമസം. ആഫ്രിക്കൻ ആനകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെന്ന് ഇടയ്ക്ക് യുഎസിലെ കൊളറാഡോ സർവകലാശാലയിലെ ഗവേഷകർ പഠനം നടത്തിയിരുന്നു. കാര്യം ആനകളാണെങ്കിലും ആഫ്രിക്കൻ
ആനകളും ഏഷ്യൻ ആനകളും വിവിധ സ്പീഷീസുകളിൽ മാത്രമല്ല, വിവിധ ജനുസ്സുകളിലും പെട്ട മൃഗങ്ങളാണ്. സഹാറയ്ക്കു തെക്കുള്ള ഭാഗങ്ങളിൽ പൊതുവേ ആഫ്രിക്കൻ ആനകൾ കാണപ്പെടുന്നു. 7000 കിലോവരെ ഭാരവും മൂന്നരമീറ്റർ
പൊക്കവുമൊക്കെ ശരാശരി ആഫ്രിക്കൻ ആനകൾക്കുണ്ട്. ബുഷ് എലിഫന്റ്, ഡെസേർട്ട് എലിഫന്റ്, ആഫ്രിക്കൻ ഫോറസ്റ്റ് എലിഫന്റ് എന്നീ വിഭാഗങ്ങളിൽ ആഫ്രിക്കൻ ആനകൾ വേർതിരിക്കപ്പെട്ടിരിക്കുന്നു. മരുഭൂമിയിൽ
ജീവിക്കാൻ പറ്റിയ നിലയിലുള്ള ശാരീരിക സവിശേഷതകൾ ഡെസേർട്ട് എലിഫന്റുകൾക്കുണ്ട്. വിശാലമായ പുൽമേടുകളിലാണ് ബുഷ് എലിഫന്റുകളുടെ ആവാസവ്യവസ്ഥ. ഫോറസ്റ്റ് എലിഫന്റ് പേര് സൂചിപ്പിക്കുന്നതു പോലെ
നിബിഡവനങ്ങളിലും താമസിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമായി കണക്കാക്കപ്പെടുന്ന രാജ്യം ബോട്‌സ്വാനയാണ്. ഏകദേശം 130000 ആനകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ
ആനകളും മനുഷ്യരുമായുള്ള സംഘട്ടനങ്ങളും രൂക്ഷമാണ്. English Summary: A RARE SIGHTING OF OSMAN, A SOLITARY AFRICAN FOREST ELEPHANT NICKNAMED THE "GHOST ELEPHANT," IN SENEGAL'S
NIOKOLO-KOBA NATIONAL PARK HIGHLIGHTS THE DRASTIC DECLINE OF THE AFRICAN ELEPHANT POPULATION. THIS DISCOVERY UNDERSCORES THE IMPORTANCE OF CONSERVATION EFFORTS AND RAISES AWARENESS OF THE
UNIQUE SUBSPECIES AND THEIR DWINDLING NUMBERS.