ഹെലികോപ്റ്റർ, 1 കോടി വാർഷിക നിക്ഷേപം, മൂൺ ട്രിപ്പ്: ഞെട്ടിക്കുന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥി
Play all audios:

ചെന്നൈ∙ തിരഞ്ഞെടുപ്പ് സമാഗമമാകുമ്പോൾ വ്യത്യസ്തമായ നിരവധി മോഹന വാഗ്ദാനങ്ങൾ സ്ഥാനാർഥികളും പാർട്ടികളും നൽകുന്നത് പതിവാണ്. എന്നാൽ സ്വതന്ത്ര സ്ഥാനാർഥി തന്റെ വോട്ടർമാർക്ക് നൽകിയിട്ടുള്ള
വാഗ്ദാനങ്ങളിൽ ഞെട്ടിയിരിക്കുകയാണ് തമിഴനാട്. വളരെ പെട്ടെന്നു തന്നെ ഇത് വൈറലാകുകയും ചെയ്തു. അതിഗംഭീര വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയക്കാർക്ക് ഒരു ‘കൊട്ട് ’ നൽകുകയാണ് ഇതിലൂടെ
താൻ ലക്ഷ്യം വയ്ക്കുന്നതെന്നാണ് 33കാരനായ സ്ഥാനാർഥി പറയുന്നത്. ഒരോ കുടുംബത്തിനും ഒരു മിനി ഹെലികോപ്റ്ററും ഒരു കോടി രൂപ വാർഷിക നിക്ഷേപവും, വിവാഹത്തിന് സ്വർണ്ണാഭരണങ്ങൾ, മൂന്ന് നിലയുള്ള വീട്
ഇതിനെല്ലാം പുറമേ ചന്ദ്രനിലേക്ക് ഒരു ‘ട്രിപ്പ്’– ഇതാണ് തമിഴ്നാട്ടിലെ ഒരു സ്ഥാനാർഥിയായ ശരവണന്റെ വാഗ്ദാനങ്ങൾ. ADVERTISEMENT മധുര സൗത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് ശരവണൻ ജനവിധി
തേടുന്നത്. 13 ഓളം സ്ഥാനാർഥികൾ ജനവിധി തേടുന്ന മണ്ഡലത്തിൽ ശരവണന്റെ പ്രകടന പത്രികയും വിചിത്രമായ പ്രഖ്യാപനങ്ങളുമെല്ലാം ഇപ്പോൾ തന്നെ വലിയ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ‘രാഷ്ട്രീയ പാർട്ടികളുടെ
പാഴ്‌വാഗ്ദാനങ്ങൾക്കെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് എന്റെ ലക്ഷ്യം. സാധാരണക്കാരായ മികച്ച സ്ഥാനാർഥികളെ ജനം തിരഞ്ഞെടുക്കണമെന്നാണ് എന്റെ ആവശ്യം.’– തന്റെ വാഗ്ദാനങ്ങളെ കുറിച്ച് മാധ്യമ
പ്രവർത്തകൻ കൂടിയായ ശരവണൻ പറഞ്ഞു. ചവറ്റുകൊട്ട(ഡസ്റ്റ്ബിൻ)യാണ് ശരവണന്റെ ചിഹ്നവും. ഒരുക്കലും നടക്കാത്ത വാഗ്ദാനങ്ങൾക്കു വേണ്ടിയാണ് നിങ്ങൾ വോട്ട് ചെയ്യുന്നതെങ്കിൽ അത് ചവറ്റുകൊട്ടയിലേക്ക്
വലിച്ചെറിയുന്നതാണ് നല്ലതെന്നാണ് ശരവണൻ തന്റെ ചിഹ്നത്തിലൂടെ അർഥമാക്കുന്നത്. ADVERTISEMENT വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാൻ റോബർട്ടുകൾ, ഒരു കുടുംബത്തിനും ഒരു ബോട്ടും ബോട്ടുയാത്ര ചെയ്യാനുള്ള
സൗകര്യവും, മണ്ഡലത്തിലെ ചൂട് കുറയ്ക്കാൻ 300 അടി ഉയരമുള്ള ഒരു കൃത്രിമ മഞ്ഞുമല, ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രവും റോക്കറ്റ് ലോഞ്ച് പാഡും എന്നിവയും ശരവണന്റെ പ്രകടന പത്രികയിലുണ്ട്. പാവപ്പെട്ട
കുടുംബത്തിലെ അംഗമായി ശരവണൻ 20,000 രൂപ പലിശയ്ക്ക് കടം വാങ്ങിയാണ് തന്റെ നാമനിർദേശ പത്രിക സമർപ്പിച്ചത്. ജനങ്ങളുടെ ക്ഷേമം നോക്കാതെ രാഷ്ട്രീയത്തെ പണം കൊണ്ടുള്ള കളിയാക്കി മാറ്റുന്ന രാഷ്ട്രീയക്കാരെ
ശരവണൻ നിശിതമായി വിമർശിക്കുകയാണ്. ‘അധികാരത്തിൽ ഇരിക്കുമ്പോൾ അവർ തൊഴിൽ നൽകാനോ, കൃഷി പുഷ്ടിപ്പെടുത്താനോ വായുവും ജലവും ശുദ്ധീകരിക്കാനോ ശ്രമിക്കാറില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് അവർ
പണമെറിഞ്ഞ് ആളുകളെ പ്രലോഭിപ്പിക്കുകയും അവരെ ശരിയായ തീരുമാനം എടുക്കുന്നതിൽ നിന്ന് പിന്നോട്ടടിക്കുകയും ചെയ്യുന്നു. അവർ രാഷ്ട്രീയത്തെ മലിനപ്പെടുത്തുകയും പണമുള്ളവരെ സംരിക്ഷിക്കുന്ന ഒന്നായി
രാഷട്രീയത്തെ മാറ്റുകയും ചെയ്തു’– ശരവണൻ പറഞ്ഞു. ADVERTISEMENT തിരഞ്ഞെടുപ്പ് പ്രചരണത്തിന് തന്റെ കൈവശം പണമൊന്നും ഇല്ലെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടാണ് തന്റെ സന്ദേശം
ജനങ്ങളിൽ എത്തിക്കുന്നതെന്നും ശരവണൻ പറഞ്ഞു. തന്റെ വാട്സാപ് സന്ദേശങ്ങൾ വൈറലായി കഴിഞ്ഞു. അതിനുപിന്നിലുള്ള ചിന്ത ജനം തിരിച്ചറിയുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും ഇതാണ് തന്റെ
വിജയമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ലക്ഷം കോടി കടം സംസ്ഥാനത്തിന് ഉള്ളപ്പോഴും മോഹന വാഗ്ദാനങ്ങളാണ് വിവിധ പാർട്ടികൾ തമിഴ്നാട്ടിലെ വോട്ടർമാർക്കു മുന്നിൽ വച്ചത്. മൂന്നാം തവണ അധികാരം പ്രതീക്ഷിച്ച്
തിരഞ്ഞെടുപ്പിനിറങ്ങുന്ന അണ്ണാ ഡിഎംകെ സൗജന്യ വാഷിങ് മെഷീനുകൾ, വീട്ടമ്മാർക്ക് 1500 രൂപ മാസവരുമാനം, ഒരോ കുടുംബത്തിനും ആറ് എൽപിജി സിലിണ്ടറുകൾ, ഒരു കുടുംബത്തിലെ ഒരാൾക്ക് വീതം സർക്കാർ ജോലി
എന്നിവയാണ് പ്രകടന പത്രികയിൽ പറയുന്നത്. അധികാരത്തിലേക്ക് തിരികെവരാൻ ശ്രമിക്കുന്ന ഡിഎംകെയാകട്ടെ പെട്രോൾ വില ലീറ്ററിന് അഞ്ചു രൂപ കുറയ്ക്കുമെന്നാണ് പത്രികയിൽ പറഞ്ഞിരിക്കുന്നത്. വിദ്യാർഥികൾക്ക്
ഇന്റ്ർനെറ്റ് സൗകര്യത്തോടെ പുതിയ ടാബും വാഗ്ദാനത്തിലുണ്ട്. ENGLISH SUMMARY : TAMIL NADU ASSEMBLY ELECTION 2021: THIS CANDIDATE IS PROMISING HELICOPTERS, ₹ 1 CRORE AND A TRIP TO MOON