
ഓർഡർ ഓഫ് മാൾട്ട അധിപൻ ഫ്രാ മാർക്കോ ലുസാഗോ നിര്യാതനായി - vatican news
Play all audios:

2020 മുതൽ ഓർഡർ ഓഫ് മാൾട്ട എന്ന മതസന്ന്യാസസേനാസംഘടനയുടെ ഗ്രാൻഡ് മാസ്റ്ററിന്റെ ലെഫ്റ്റനന്റ് എന്ന ഉന്നത പദവി വഹിച്ചിരുന്ന അഭിവന്ദ്യ മാർക്കോ ലുസാഗോ അന്തരിച്ചു. മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍
സിറ്റി പെട്ടെന്നുണ്ടായ അസ്വസ്ഥതകളെത്തുടർന്ന് ജൂൺ 7 ചൊവ്വാഴ്ച, ഓർഡർ ഓഫ് മാൾട്ടയുടെ അധിപൻ ഫ്രാ മാർക്കോ ലുസാഗോ അന്തരിച്ചതായി സംഘടനയുടെ ഗ്രാൻഡ് കമാൻഡർ ഫ്രാ റൂയ് ഗോൺസാലോ അറിയിച്ചു. പുതിയ
മേധാവിയെ തിരഞ്ഞെടുക്കുന്നവരെ, സംഘടനയുടെ നേതൃത്വം ഫ്രാ റൂയ് ഗോൺസാലോ ഏറ്റെടുത്തു. 2020 നവംബർ 8-നായിരുന്നു സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ തലപ്പത്തേക്ക് ഫ്രാ മാർക്കോ ലുസാഗോ തിരഞ്ഞെടുക്കപ്പെട്ടത്.
1950-ൽ ഇറ്റലിയിലെ ബ്രേഷ്യാ നഗരത്തിൽ ജനിച്ച അദ്ദേഹം, ഫ്രാൻസിസ്കൻ വിദ്യാഭ്യാസത്തിന് ശേഷം 1975-ലാണ് ഓർഡർ ഓഫ് മാൾട്ട സംഘടനയിൽ ചേർന്നത്. സഭാപരമായ നിരവധി ജോലികളിൽ വ്യാപൃതനായിരുന്ന അദ്ദേഹം, 2010
മുതൽ പൂർണ്ണമായും സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകി. 2017 മുതൽ 2020 വരെ ഈ സംഘടനയുടെ ഇറ്റാലിയൻ ഘടകത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ സഘടനയ്ക്ക് 100-ലധികം രാജ്യങ്ങളുമായി
നയതന്ത്രബന്ധമുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭയിൽ സ്ഥിരം നിരീക്ഷക പദവിയും ഉണ്ട്. 120-ഓളം രാജ്യങ്ങളിൽ മെഡിക്കൽ, സാമൂഹിക, മാനവിക പ്രവർത്തനങ്ങളിലൂടെ സഹായം നൽകിവരുന്നു. 1099-ൽ സ്ഥാപിക്കപ്പെട്ട ഈ സംഘടന
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത്, ആതുരപരിചരണരംഗത്ത് വലിയ സേവനങ്ങൾ കാഴ്ചവച്ചിരുന്നു.